Thursday, December 29, 2011

യക്ഷി



മഴപ്പാറ്റചിറകില്‍ പൊടിച്ച  സന്ധ്യ,
നെയ്തിരിയിലെരിഞ്ഞവള്‍ക്ക്
കരിംചുട്ടി കുത്തി.
കാല്‍ത്തളയായി പിണഞ്ഞ ഒരണലി,
വയറ്റാട്ടിയെ വിഷം തീണ്ടിച്ച്
കാവില്‍ കൊന്നിട്ടൂ.
ഏഴാം യാമത്തില്‍ പാലപ്പൂക്കള്‍,
അവളുടെ നീണ്ട മുടിയിഴ തഴുകി
ഉതിര്‍ന്നു വീണു
ബലിക്കലില്‍ തലതല്ലി,
കരിംച്ചാത്തന്‍ പൂവന്റെ ആത്മാഹുതി !
ചോര നക്കി, ഗുരുതിക്കളത്തിലെ കുറുനരി തോറ്റം പാടി -  
"മെയ്യാട്ടം, മുടിയാട്ടം, കടമിഴിയാട്ടം
 യക്ഷി,യക്ഷി,യക്ഷി വരുന്നേ!!!"

No comments:

Post a Comment