Sunday, August 1, 2010

ഞാന്‍...


"ഒരിക്കലെന്റെ പ്രാണന്റെ കറുത്ത പക്ഷികള്‍
ശവതാളം പാടിക്കൊണ്ടുയിരറ്റ് വീഴും,
അന്നെന്റെ പട്ടട എനിക്കായി ദാഹിക്കും.
കര്‍മപാപങ്ങള്‍ കുമിളകെട്ടിയ-
എന്റെ ചോര ഞാന്‍ അതിന്റെ ചുണ്ടില്‍ ഇറ്റിക്കും,
അതിന്റെ ദാഹം തീര്‍ക്കാന്‍ ...
അഗ്നി വിശുദ്ധിയില്‍ -
ഒരു പിടി ചാരമായ് , ഓര്‍മ്മയായ് -
പിന്നെ , ഒന്നുമല്ലാതെ ,
വിസ്മൃതിയുടെ നീണ്ട വഴികളിലെവിടെയോ -
വീണ മണ്‍തരിയായ് ;
പുതു ജീവന്‍ മുളപൊട്ടി വിരിയുന്ന ബീജത്തിന്‍ -
തൃഷ്ണയോടുങ്ങാത്ത വേരുപടലത്തെ,
ഗാടമായ് പുണരുവാന്‍ , അതിജീവനത്തിന്റെ പോഷണം നല്‍കുവാന്‍
ഇന്നും ഒരു മനുഷ്യനായ് ഞാന്‍ എവിടെയോ ജീവിച്ചിരിക്കുന്നു .... "

No comments:

Post a Comment