അവളുടെ ഹൃദയത്തിലിടിവെട്ടി പേമാരി പെയ്ത-
വിരഹാമ്ളം വീണു കറുത്ത പുസ്തകത്തിന്റെ
കടും നീല കരയിട്ട വിളർത്ത കടലാസുചാലുകളിൽ
മഷിചിറകുള്ള അക്ഷര പാറ്റകൾ പൊടിച്ചത്,
അവന്റെ തൂലികതുമ്പിലെ കനലിന്റെ പൊരുള് തേടി.
മിന്നാമിനുങ്ങായി അവളുടെ പ്രാണൻ
അവക്ക് വഴി തെളിച്ചത്,
ആ അഗ്നിയിൽ ചിറകു നേദിച്ച്
ചിതലായി പരിണമിച്ച്
ഓർമയുടെ പുറംതൊലിയുണ്ട്
അവന്റെ വാല്മീകത്തിൽ മോക്ഷപ്പെടാനായിരുന്നു.
പൊരുത്തക്കേട്ന്റെ ശീതപ്രവാഹത്തിൽ,
പറന്നു കൊതിയാറും മുൻപേ
പാതിയിൽ ചിറകറ്റു
അവ താളുകൾക്കിടയിൽ
കവിതകളായി കറപിടിച്ചു.
No comments:
Post a Comment